Google search engine

കുവൈറ്റ് സിറ്റി : 2004-ൽ ജോലി രാജിവച്ച് 2005 ൽ കുവൈറ്റ് വിട്ട ഒരു പ്രവാസി അറബി ഭാഷാ അധ്യാപികയ്ക്ക് മന്ത്രാലയത്തിന്റെ നോട്ടപ്പിശകുകൊണ്ട് ഏകദേശം 20 വർഷത്തോളം പ്രതിമാസ ശമ്പളം തുടർച്ചായി ലഭിച്ചു. ആകെ 105,331കുവൈറ്റ് ദിനാറാണ് അവരുടെ അക്കൗണ്ടിൽ എത്തിയത് 2004 ഓഗസ്റ്റ് 24-ന് നിയമിതയായ അധ്യാപിക 2004/2005 അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു, എന്നാൽ 2005 ജൂൺ 14-ന് അവർ കുവൈറ്റ് വിടുകയും, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംയോജിത സംവിധാനങ്ങളിൽ അവരുടെ പേര് സജീവമായി തുടരുകയും ചെയ്തു, അതിന്റെ ഫലമായി 2024 മെയ് 24 വരെ തുടർച്ചയായ ശമ്പള അവരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പേഴ്‌സണൽ അഫയേഴ്‌സ് വകുപ്പിനോടും എലിമെന്ററി സ്‌കൂൾ സൂപ്പർവൈസറോടും അവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, വർഷങ്ങളായി പ്രശ്നം പരിഹരിക്കപ്പെട്ടില്ല. 2024 ഫെബ്രുവരി 11-ന് ഫിംഗർപ്രിന്റ് ഹാജർ സംവിധാനം നടപ്പിലാക്കിയതിനു ശേഷമാണ് ഈ പിശക് പുറത്തുവന്നത്, അധ്യാപിക ഇപ്പോഴും ഔദ്യോഗികമായി ശമ്പളപ്പട്ടികയിലുണ്ടെന്ന് പുതിയ ഫിംഗർ ഹാജർ സംവിധാനത്തിൽ കണ്ടെത്തി. ഈ കണ്ടെത്തൽ ഒരു അഡ്മിനിസ്ട്രേറ്റീവ് അന്വേഷണത്തിനും ശമ്പളം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുന്നതിലേക്കും വഴിവെച്ചു.ബാങ്കിൽ നടത്തിയ പരിശോധനയിൽ, അധ്യാപികയുടെ അക്കൗണ്ടിൽ മുഴുവൻ തുകയും ഉള്ളതായി കണ്ടെത്തി. അവർ പോയതിനുശേഷം ഫണ്ടുകളൊന്നും ആക്‌സസ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല, ഇത് ക്രിമിനൽ ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിക്കുന്നു. സെൻട്രൽ ബാങ്ക് അതിനുശേഷം മുഴുവൻ തുകയും തിരിച്ചുപിടിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരികെ നൽകി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here